വാഷിങ്ങ്ടൺ: ഇന്ത്യ-യുഎസ് ചർച്ചകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ ഫലം കാണുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻറ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച യഥാസമയം നടക്കുമെന്നും സൂചന നൽകി യുഎസ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അടുത്ത ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയുടെ തീയതി നിശ്ചയിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു. കശ്മീർ വിഷയത്തിൽ അമെരിക്ക മധ്യസഥത ആഗ്രഹിക്കുന്നില്ല. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള റഷ്യൻ എണ്ണ വാങ്ങൽ സംബന്ധിച്ച ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഒരു പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്നാണ് നിലപാടെന്ന് യുഎസിനുള്ളതെന്നും ഊർജ സെക്രട്ടറി വ്യക്തമാക്കി.
