ഉഴവൂർ: അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസവിചക്ഷണൻ, ഭരണനിപുണൻ, കർഷകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ടി.എം. ജോസഫ് തെക്കുംപെരുമാലിൽ. കോട്ടയം അതിരൂപത വി ദ്യാഭ്യാസ കമ്മീഷൻ ചെയർ മാനായി പ്രവർത്തിക്കവേ 62-ാം വയസിലാണ് അദ്ദേ ഹത്തിന്റെ ആകസ്മികമായ അന്ത്യം.
കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ടി.എം ജോസഫ് കാർഷികവൃത്തിയെ സ്നേഹിച്ചിരുന്നു. കോളജ് പ്രിൻസിപ്പാലായിരുന്നപ്പോഴും സ്വന്തമായി കപ്പയും വാഴയുമൊക്കെ കൃഷിചെയ്യാൻ അദ്ദേഹം സമയം കണ്ടെ ത്തി. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ര ണ്ടാം റാങ്കോടെ എം.എ ബിരുദവും കേരള സർവകലാശാലയിൽനിന്ന് എംഫിൽ ബി രു ദവും ബാംഗ്ലൂർ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇ ക്കണോമിക് ചേയ്ഞ്ചിൽ നിന്ന് പിഎച്ച്ഡി യും ജപ്പാനിലെ ക്യൂഷ സർവകലാശാല യിൽനിന്ന് തദ്ദേശഭരണത്തിൽ വനിതാ പ
ങ്കാളിത്തം’ എന്ന വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയ അദ്ദേഹത്തിന്റെ മൗലികമേഖല ഗവേഷണമായിരുന്നു.
‘പൊതുസംരംഭങ്ങളുടെ നിയമനങ്ങളി ലെ രാഷ്ട്രീയം’ എന്ന ഗവേഷണപ്രബ ന്ധം പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, പത്തു ഗ്രന്ഥങ്ങൾ എഡിറ്റു ചെ യ്‌തിട്ടുണ്ട്. വിവിധ റിസർച്ച് ജേ ർണലുകളിലും ഹിന്ദു, ഡെ ക്കാൻ ഹെറാൾഡ്, ദീപിക, അപ്നാദേശ് എന്നീ പത്രമാ സികകളിലുമായി 160 ലേ ഖനങ്ങൾ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. മികച്ച പിഎച്ച്ഡി ഗൈഡായിരുന്നു അദ്ദേ ഹം. ‘ഇന്ത്യയിലെ മതസ്വാ തന്ത്ര്യം’ എന്ന വിഷയത്തിൽ ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റിൽ ഇന്ത്യയെ പ്രതിനി ധീകരിച്ചു സംസാരിക്കാൻ അദ്ദേഹത്തി ന് അവസരം ലഭിച്ചത് അദ്ദേഹത്തിലെ ഗ വേഷകന് ലഭിച്ച അംഗീകാരം കൂടിയാണ്.
തൊടുപുഴ ന്യൂമാൻ കോളജിൽ ലക്‌ച ററായാണ് ജോസഫ് അധ്യാപകജീവിതം ആരംഭിച്ചത്. 45-ാം വയസിൽ ന്യൂമാൻ കോ ളജിന്റെ പ്രിൻസിപ്പലായി. ഇന്ത്യയിലെ മു ന്നൂ റിലധികം വരുന്ന ക്രൈസ്‌തവ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രസം ഘടനയായ അയാഷെയുടെ ഇന്നവേറ്റിവ് കോളജ് അധ്യാപകനുള്ള ഫാ. ടി.എ.മത്തിയാസ് ദേശീയ പുരസ്‌കാരം 2001ൽ ലഭിച്ച ത് ജോസഫ്‌സാറിൻ്റെ അധ്യാപന മികവിന് തെളിവാണ്. 2016-19 കാലഘട്ടത്തിൽ മുവാറ്റുപുഴ നിർമല കോളജിന്റെ പ്രിൻസിപ്പ ലായി ഔദ്യോഗികജീവിതത്തിൽനിന്ന് വി രമിച്ചശേഷവും കറുകടം മൗണ്ട് കാർമൽ സ്വാശ്രയ കോളജിന്റെ പ്രിൻസിപ്പലായി നാലുവർഷം അദ്ദേഹം സേവനം ചെയ്തു.
മൂന്നിസർച്ച് സെന്ററുകൾ, രണ്ട് അക്കാ ദമിക ചെയറുകൾ. എല്ലാ അധ്യാപകരുടെ യും റിസർച്ച് ആർട്ടിക്കിൾ ഉൾപ്പെടുത്തിയു ള്ള പുസ്‌തകം തുടങ്ങിയ പല കാര്യങ്ങളും ബിസിഎം കോളജിൽ ആരംഭിച്ചതിൽ ജോ സഫ്‌സാറിന് നിർണായക പങ്കുണ്ട്. കോ ട്ടയം അതിരൂപതയിൽ കോളജുകളുടെ പ്രൊ-മാനേജർ സ്ഥാനം വഹിച്ച ഏക അ ല്‌മായനാണ് അദ്ദേഹം. കേരളത്തിലെ എ യ്ഡഡ് കോളേജ് പ്രിൻസിപ്പൽസ് കൗ ൺസിലിൻ്റെ ജനറൽ സെക്രട്ടറിയും പ്രസി ഡൻ്റുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സർവകലാശാലയിൽ രസതന്ത്രവകുപ്പ് മേധാവിയും സീനിയർ പ്രൊഫസറും ഡീനും സിൻഡിക്കറ്റ് അംഗ വും ആയിരുന്ന കൈപ്പുഴ ഇലയ്ക്കാട്ട് ഡോ. ബീന മാത്യുവാണ് ഭാര്യ. അജയ്, വിജയ് എന്നിവർ മക്കളാണ്.
സംസ്കാരം താമരക്കാട് സെന്റ് സെ ബാസ്റ്റ്യൻസ് ക്‌നാനായ കത്തോലിക്കാ പഉള്ളിയിൽ നടന്നു.വസതിയിലും പാരീഷ് ഹാളിലും പള്ളിയിലും ജീവിതത്തിൻ്റെ വിവിധ തുറകളിൽ ഉളളവർ ആദരാഞ്ജലികൾ അർപ്പിച്ചു.
