ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണ വില കുതിയ്ക്കുന്നു. ഏഴ് ഡോളർ ആണ് വ്യാഴാഴ്ച കൂടിയത്. ഇതോടെ ബാരലിന് 114 ഡോളർ കടന്നു. യൂറോപ്പിൽ വാതകനിരക്കിൽ 30 ശതമാനവും വർധനവ് ഉണ്ടായിട്ടുണ്ട്. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണപാടങ്ങൾക്ക് നേരെയുണ്ടായ ഇറാൻറെ ആക്രമണമാണ് വില കൂടാൻ കാരണമായത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം എണ്ണവിലയിൽ 50 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. യുദ്ധത്തെതുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത് ആഗോള ഊർജവിതരണത്തെ ബാധിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാഴ്സിന് നേരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണമാണ് ക്രൂഡ് ഓയിൽ വില കുതിച്ച് ഉയർന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാഴ്സിന് നേരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണമാണ് ക്രൂഡ് ഓയിൽ വില കുതിച്ച് ഉയർന്നത്.
