VBC News 18/10/2025
VBC News
VBC News
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊളളയടിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് എആർ ക്യാംപിലെ പുറത്ത് നിന്നുളള ഭക്ഷണം വാങ്ങി നൽകിയതായി ആരോപണം. ഉച്ചഭക്ഷണത്തിനായി പുറത്തു നിന്നും തൈര് വാങ്ങി നൽകിയെന്നാണ് ആരോപണം. ഉച്ചഭക്ഷണത്തിന് തൈര് വേണമെന്നു പോറ്റിആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ക്യാൻ്റീൻ ജീവനക്കാരൻ തൈര് വാങ്ങിയത്. പുറത്ത് നിന്നുമുളള ഭക്ഷണം വാങ്ങി നൽകിയെന്ന ഗുരുതര സുരക്ഷാ വീഴ്ച അറിഞ്ഞ അന്വേഷണം സംഘത്തിലെ ഉദ്യോഗസ്ഥൻ ജീവനക്കാരനോട് പ്രകോപിതനായെന്നാണ് വിവരം.
പാലക്കാട്: നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷൻറെ വാദം. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ …
വയനാട്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസെടുത്തു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ കോഴ വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻറെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്റ്ററുടെ അനുമതിയെ തുടർന്നാണ് നടപടി. എൻ.എം വിജയൻറെ ആത്മഹത‍്യാക്കുറിപ്പിൽ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പടെ നാലു …
കോഴ വാങ്ങിയെന്ന് ആരോപണം; ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തു Read More »
ബാംഗ്ലൂർ: കടുവയുടെ ആക്രമണത്തിസൽ കർഷകന് ഗുരുതര പരുക്ക്. മൈസൂരു സരഗൂരിലാണ് സംഭവം. വനം വകുപ്പിൻറെ ഓപ്പറേഷനിടെയായിരുന്നു ബഡഗലപ്പുരയിലെ മഹാദേവ എന്ന കർഷകന് പരുക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തിയോടിക്കുന്നതിനിടെയായിരുന്നു കടുവ കൃഷി ഭൂമിയിലെത്തി കർഷകനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്നു പോവുകയായിരുന്നു. ഒപ്പം ഉണ്ടായവർ ബഹളം വച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്നു പോയത്. ഗുരുതരമായി പരുക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പിനെതിരേ പ്രതിഷേധവുമായി …
കടുവ ആക്രമണത്തിൽ ബാംഗ്ലൂരിൽ കർഷകന് ഗുരുതര പരുക്ക് Read More »
പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദിനെയും മാളികപ്പുറം മേൽശാന്തിയായി കൊല്ലം സ്വദേശി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. 14 പേരുടെ അവസാന ഘട്ട പട്ടികയിൽ നിന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്. എട്ടാം നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ കശ‍്യപ് വർമയാണ് ശനിയാഴ്ച രാവിലെയോടെ നറുക്കെടുത്തത്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇ.ഡി പ്രസാദ്.
കോട്ടയം: കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്. മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണിയെയാണ്(70) ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. ഇളയമകനെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്. രമണിയെ കൊലപ്പെടുത്തിയതിന് ശേഷം സോമൻ ഇളയമകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇളയമകൻ ശബ്ദ വച്ചതോടെ മൂത്ത മകൻ ഓടിയെത്തുകയും കൊലപാതക ശ്രമം തടയുകയുമായിരുന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട: കീഴ്‌വായ്പൂരിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ മരിച്ചു. പുളമല വീട്ടിൽ ലതാകുമാരിയാണ്(62) മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ വെളളിയാഴ്ചയാണ് മരിച്ചത്. ഒക്റ്റോബർ ഒമ്പതിനാണ് അയൽവാസിയായ സുമയ്യ സുബൈർ(30) മോഷണശ്രമത്തിനിടെ ലതാകുമാരിയെ കെട്ടിയിട്ട് തീകൊളുത്തിയത്. ഓൺലൈൻ വായ്പാ ആപ്പുകളിലൂടെ സുമയ്യയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണു ഉണ്ടായിരുന്നത്. എന്നാൽ, കടം വിട്ടാൻ ലതാകുമാരിയോട് പണം ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. പിന്നീട് സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു സുമയ്യ. എന്നാൽ അതും ലതാകുമാരി നൽകാതെയിരുന്നതോടെ പിന്നീട് വീട്ടിൽ കയറി മോഷണം നടത്താനുളള പദ്ധതിയായി. വ്യാഴാഴ്ച …
പത്തനംതിട്ടയിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു Read More »
തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയ ശേഷം പൊൻകുന്നം സ്വദേശി അനന്തു ജീവനൊടുക്കിയ കേസിൽ നിതീഷ് മുരളീധരനെതിരേ കേസെടുത്തു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് പ്രക‍്യതി വിരുദ്ധ പീഡന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തമ്പാനൂർ പൊലീസ് കേസെടുത്തെങ്കിലും കോട്ടയം പൊൻകുന്നം പൊലീസിനു കൈമാറിയിട്ടുണ്ട്. ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഒക്റ്റോബർ ഒമ്പതിനായിരുന്നു ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയ ശേഷം അനന്തു ജീവനൊടുക്കിയത്.
കുമളി: കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. നിലവിൽ 138.25 അടിയാണ് ഡാമിലെ ജലനിരപ്പ്. ഈ സാഹചര‍്യത്തിലാണ് ഡാമിൻറെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.