ഇടുക്കി: 24 ലിറ്റർ വ്യാജ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ എക്സൈസിൻ്റെ പിടിയിലായി. പഴുക്കാകുളംകരയിൽ ആക്കപ്പടിക്കൽ വീട്ടിൽ ബെന്നി ജോർജാണ് അറസ്റ്റിലായത്. തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ലീജോ ഉമ്മനും സംഘവും ചേർന്ന് പഴുക്കാളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുതുച്ചേരിയിൽ മാത്രം വിൽപന നടത്താൻ അനുവാദമുള്ള വ്യാജ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെത്തിയത്.

സ്കൂട്ടറിൽ വില്പനക്കായി സുക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. റെയ്ഡിൽ എ.ഇ.ഐമാരായ സതീഷ് ടി വി, കെ.കെ മജീദ്, പി.ഒമാരായ വി.എസ് അനീഷ്കുമാർ, ജോർജ് റ്റി പോൾ, സി.എം പ്രതീഷ്, സി.ഇ.ഒ അബിൻ ഷാജി, ഡബ്ല്യൂ.സി.ഇ.ഒ സിന്ധു കെ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.