VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി: ഡൽഹിയെ അതിൻറെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിച്ച് ‘ഇന്ദ്രപ്രസ്ഥ’ എന്ന പേരു നൽകണമെന്നു വിശ്വ ഹിന്ദു പരിഷത്ത്. ഡൽഹി സാംസ്കാരിക മന്ത്രി കപിൽ ശർമയ്ക്ക് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംസ്ഥാന സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തു നൽകി. ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഇന്ദ്രപ്രസ്ഥ അന്താരാഷ്‌ട്ര വിമാനത്താവളമെന്നും ഡൽഹി റെയ്‌ൽവേ സ്റ്റേഷന് ഇന്ദ്രപ്രസ്ഥ റെയ്‌ൽവേ സ്റ്റേഷനെന്നും ഷാജഹാനാബാദ് ഡെവലപ്മെൻറ് ബോർഡിന് ഇന്ദ്രപ്രസ്ഥ ഡെവലപ്മെൻറ് ബോർഡ് എന്നും പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പേരുകൾ വെറുതേ …

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് Read More »

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകൾ വർധിക്കുന്നതിനിടെ കാരണം വിവരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ. ഇതിനകം അമീബിക് മസ്തിഷ്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു, 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ലെന്നും അദ്ദഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാലിന്യം വലിച്ചെറിയൽ തന്നെയാണ് കാരണം. കഴിഞ്ഞ 20 – …

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ Read More »

ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്നു രണ്ട് കുട്ടികൾ കൂടി മാറുന്നു

കൊച്ചി: ഹിജാബ് വിവാദത്തിനു പിന്നാലെ കൊച്ചി പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾ കൂടി പഠനം നിർത്തി പോകുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളാണ് മറ്റൊരു സ്കൂളിലേക്കു മാറുന്നത്. ഇതിനായി സെൻറ് റീത്താസ് സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്(റ്റി.സി) രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലുള്ള ഔവർ ലേഡീസ് കോൺവെൻറ് സ്കൂളിലേക്കാണ് കുട്ടികളെ മാറ്റുന്നത്. ഹിജാബ് വിവാദത്തിനിരയായ സെൻറ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കു പിന്തുണ പ്രഖ്യാപിച്ചാണ് ഈ മാറ്റം. …

ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്നു രണ്ട് കുട്ടികൾ കൂടി മാറുന്നു Read More »

ഒരു മാസത്തിനിടെ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ

ന്യൂഡൽഹി: ഒരു മാസത്തിനിടെ രണ്ടു രാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ചെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 4000 കോടി രൂപയുടെ കരാറാണ് ബ്രഹ്മോസ് എയ്റോസ്പെയ്സിനു ലഭിച്ചതെന്നു പറഞ്ഞ രാജ്നാഥ് സിങ് രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ് ആഗോള പ്രതിരോധ വിപണിയിൽ ശ്രദ്ധിക്കപ്പെടിരുന്നു. ഇതിൻറെ തുടർച്ചയാണു കരാർ. പ്രതിരോധ ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് അടിവരയിടുന്നതാണ് പുതിയ കരാറുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലക്നൗവിലെ ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റിൽ നിർമിച്ച …

ഒരു മാസത്തിനിടെ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ Read More »

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കുന്നു. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് ബഹിഷ്‌കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരം. ഇത്തരത്തിൽ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിൻറെ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു. പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്റ്റർമാരുടെയും പിജി ഡോക്റ്റർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം തിങ്കളാഴ്ച ആശുപത്രിയിൽ എത്തണമെന്നും സംഘടന. ഇതിനു ശേഷവും സർക്കാരിൽ നിന്നും …

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു Read More »

ഉണ്ണികൃഷ്ണൻ പോറ്റിക്ക് എ.ആർ ക്യാംപിന് പുറത്ത് നിന്നുളള ഭക്ഷണം വാങ്ങി നൽകിയതായി ആരോപണം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊളളയടിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് എആർ ക്യാംപിലെ പുറത്ത് നിന്നുളള ഭക്ഷണം വാങ്ങി നൽകിയതായി ആരോപണം. ഉച്ചഭക്ഷണത്തിനായി പുറത്തു നിന്നും തൈര് വാങ്ങി നൽകിയെന്നാണ് ആരോപണം. ഉച്ചഭക്ഷണത്തിന് തൈര് വേണമെന്നു പോറ്റിആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ക്യാൻ്റീൻ ജീവനക്കാരൻ തൈര് വാങ്ങിയത്. പുറത്ത് നിന്നുമുളള ഭക്ഷണം വാങ്ങി നൽകിയെന്ന ഗുരുതര സുരക്ഷാ വീഴ്ച അറിഞ്ഞ അന്വേഷണം സംഘത്തിലെ ഉദ്യോഗസ്ഥൻ ജീവനക്കാരനോട് പ്രകോപിതനായെന്നാണ് വിവരം.

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷൻറെ വാദം. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ …

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം Read More »

കോഴ വാങ്ങിയെന്ന് ആരോപണം; ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തു

വയനാട്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസെടുത്തു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ കോഴ വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻറെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്റ്ററുടെ അനുമതിയെ തുടർ‌ന്നാണ് നടപടി. എൻ.എം വിജ‍യൻറെ ആത്മഹത‍്യാക്കുറിപ്പിൽ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പടെ നാലു …

കോഴ വാങ്ങിയെന്ന് ആരോപണം; ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തു Read More »

കടുവ ആക്രമണത്തിൽ ബാംഗ്ലൂരിൽ കർഷകന് ഗുരുതര പരുക്ക്

ബാംഗ്ലൂർ: കടുവയുടെ ആക്രമണത്തിസൽ കർഷകന് ഗുരുതര പരുക്ക്. മൈസൂരു സരഗൂരിലാണ് സംഭവം. വനം വകുപ്പിൻറെ ഓപ്പറേഷനിടെയായിരുന്നു ബഡഗലപ്പുരയിലെ മഹാദേവ എന്ന കർഷകന് പരുക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തിയോടിക്കുന്നതിനിടെയായിരുന്നു കടുവ കൃഷി ഭൂമിയിലെത്തി കർഷകനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്നു പോവുകയായിരുന്നു. ഒപ്പം ഉണ്ടായവർ ബഹളം വച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്നു പോയത്. ഗുരുതരമായി പരുക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പിനെതിരേ പ്രതിഷേധവുമായി …

കടുവ ആക്രമണത്തിൽ ബാംഗ്ലൂരിൽ കർഷകന് ഗുരുതര പരുക്ക് Read More »

ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശി ഇ.ഡി പ്രസാദ്; മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയെയും നിയമിച്ചു

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദിനെയും മാളികപ്പുറം മേൽശാന്തിയായി കൊല്ലം സ്വദേശി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. 14 പേരുടെ അവസാന ഘട്ട പട്ടികയിൽ നിന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്. എട്ടാം നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ കശ‍്യപ് വർമയാണ് ശനിയാഴ്ച രാവിലെയോടെ നറുക്കെടുത്തത്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇ.ഡി പ്രസാദ്.