തൊടുപുഴ: പട്ടയംകവല മേഖലയിൽ ടിപ്പറുകൾ യാതൊരുവിധ സമയ ക്രമവും പാലിക്കാതെ സ്കൂൾ സമയങ്ങളിലും സർവീസ് നടത്തുന്നതായി പരാതി. ആലക്കോട് ചാലശേരി ഭാഗത്തെ മടകളിൽ നിന്നും എത്തുന്ന ടിപ്പറുകൾ നിരോധിത സമയങ്ങളിൽ റോഡരുകിൽ നിർത്തിയിട്ട ശേഷം വാഹനത്തിലെ സഹായി നൽകുന്ന സിഗ്നലുകൾക്ക് അനുസരിച്ചു കുറച്ചു ദൂരം വീതം നിർത്തി നിർത്തി ഒടിച്ചു പോകുന്ന രീതി ആണെന്നും നാട്ടുകാർ പ്രതികരിച്ചു. കൊട്ടാരക്കര നീലേശ്വരത്തു ഉണ്ടായ അപകടത്തിന്റെ സാഹചര്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും ഈ മേഖലയിൽ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് പൊതുവായ ആവശ്യം.
